സംസ്ഥാന തലത്തിലേതുള്പ്പെടെ 25 അക്കാദമികളാണ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ). ഇതിനു പുറമെ അഞ്ഞൂറോളം സ്കൂളുകളുമായി ചേര്‍ന്ന് യുവതാരങ്ങളെ കണ്ടെത്താനും ക്രിക്കറ്റ് വളര്‍ത്താനും പദ്ധതിയുമുണ്ട്. ഇതിലൂടെയെല്ലാം വളര്‍ന്ന താരങ്ങള്‍ നിരവധിയുണ്ടായിട്ടും പ്രയോഗിച്ച് പഴകിയ പരീക്ഷണം വീണ്ടും ആവര്‍ത്തിക്കുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിവിധ പ്രായവിഭാഗങ്ങളില്‍ പത്ത് അക്കാദമികളാണ് കെസിഎ സംസ്ഥാന തലത്തില്‍ നടത്തുന്നത്. കോളേജ്, ഹയര്‍ സെക്കന്‍ഡറി, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമുണ്ട്. 15 ജില്ലാ അക്കാദമികള്‍ വേറെയും. ഇവിടെയെല്ലാം പ്രവേശനം നേടിയവരുടെയും അതിനു കാത്തിരിക്കുന്നവരുടെയുമെല്ലാം ഗതിയെന്താകും. വിവിധ പ്രായവിഭാഗത്തില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നവരുടെ പ്രതീക്ഷയുടെയും ആദ്യഘട്ടം സംസ്ഥാന ടീം. അതിലേക്കുള്ള വഴിയും അടയ്ക്കുകയാണ് കെസിഎ.
ക്രിക്കറ്റിനായി സംസ്ഥാനമെങ്ങും മൈതാനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കെസിഎ. അതില്‍ പാതിവഴി പിന്നിട്ടു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയമടക്കം മുന്നിലുണ്ട്. ഓസീസ് പേസ് ഇതിഹാസം ജെഫ് തോംസണ്‍ കുട്ടികള്‍ക്ക് പരിശീലനം നല്കാന് കൃഷ്ണഗിരിയിലെത്തി.
ഒരു വഴിക്ക് ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ അവസരം നല്കുന്നതിനു പകരം മറുനാട്ടുകാരെ കൊണ്ടുവരുന്നതില്‍ എന്തു ന്യായീകരണം. മിഷന് 2020 പദ്ധതിയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നു ഈ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: