ഇരിട്ടി: തില്ലങ്കേരി കുണ്ടരിഞ്ഞാലിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് തെളിവുകള്‍. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. ഇതിനായി ‘കാവിയാണ് ഇരിട്ടി’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുണ്ടാക്കി, ആര്‍എസ്എസ്സുകാരാണ് പിന്നിലെന്ന് വരുത്താന്‍ ശ്രമിച്ചിരുന്നു. ആര്എസ്എസ്സുകാരെന്ന വ്യാജേന വിനീഷിനെ വകവരുത്തണമെന്ന് ചാറ്റ് ചെയ്തു. ആസ്ക്രീന്ഷോട്ട് എടുത്ത് വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്ക് പെജുകളിലൂടെയും പ്രചരിപ്പിച്ചു.
ഇവ അടിസ്ഥാനമാക്കിയാണ് പിറ്റേന്ന് ദേശാഭിമാനി, വിനീഷിനെ കൊന്നത് ആര്‍എസ്എസ്സുകാരാണെന്ന് പ്രചരിപ്പിച്ചത്. കേസന്വേഷണം തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു ഇതെല്ലാമെന്നാണ് ഇപ്പോള്‍ തെളിയുന്നത്. വിനീഷിന്റെ കൊലക്ക് ശേഷം ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ.ഗോപാലകൃഷ്ണന്, ക്ഷേത്രീയ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ഒ.കെ.മോഹനന്, വിഭാഗ് കാര്യവാഹ് വി.ശശിധരന്, പ്രചാരക് ഗിരീഷ് കുമാര്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി തുടങ്ങിയവര്‍ വിനീഷിന്റെ വീടും വീട്ടുകാരെയും സന്ദര്‍ശിച്ചിരുന്നു.
തില്ലങ്കേരിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവാണ് ഇപ്പോള്‍ 102 വയസ്സ് പിന്നിടുന്ന വിനീഷിന്റെ അമ്മയുടെ പിതാവ് പന്നിയോടന്‍ കുഞ്ഞിരാമന് നമ്പ്യാര്‍. ഈ മേഖലയിലെ ആദ്യകാല യോഗങ്ങളും രഹസ്യയോഗങ്ങളും ചേര്‍ന്നിരുന്നത് ഇദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു. വിനീഷിന്റെ അമ്മാവന് പന്നിയോടന്‍ പ്രകാശന് ദീര്‍ഘകാലം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പന്നിയോടന്‍ ബാബു, രവീന്ദ്രന് എന്നിവരും പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും ഭാരവാഹികള്‍ ആയിരുന്നു.
വിനീഷിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ആ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ആര്‍എസ്എസ്, ബിജെപി പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നൂറോളം പേരടങ്ങുന്ന കുടുംബത്തിന്റെ തീരുമാനം ഒറ്റക്കെട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: