ആലപ്പുഴ: മുമ്പ് വാളുപയോഗിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയ ശക്തികള്‍ ഇന്ന് അത്തര്‍പൂശി പ്രേമിച്ച് ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുകയാണെന്ന് സീമാ ജാഗരണ്‍മഞ്ച് അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്.
സാര്‍വ്വജനിക ഗണേശോത്സവത്തിന്റെ സമാപന സമ്മളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ ഹൈന്ദവ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് മതം മാറ്റി തീവ്രവാദ ക്യാമ്പുകളിലേക്ക് അയയ്ക്കുന്ന സംഘം സജീവമാണ്. ലൗജിഹാദിനെതിരെ സംഘവും വിവിധക്ഷേത്ര പ്രസ്ഥാനങ്ങളും ഹൈക്കോടതി ജഡ്ജിയും പറഞ്ഞപ്പോള്‍ തള്ളിപ്പറഞ്ഞവര്‍ ഇന്ന് യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കുകയാണ്.
ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഇത്തരം വിപത്തുകളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ എന്നും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ആത്മീയത ഇല്ലാതായാല്‍ ഭാരതം തന്നെ ഇല്ലാതാവും. ഇതിനുള്ള ശ്രമങ്ങള്‍ വൈദേശിക ശക്തികളും സംഘടിത മത വിഭാഗങ്ങളും ആസൂത്രിതമായി നടത്തുകയാണ്.
എന്നാല്‍ ഒരുശക്തിക്കും ഹിന്ദുത്വത്തെ തകര്‍ക്കാന്‍ കഴിയില്ല. സനാതനമാണ് ഹിന്ദു ധര്‍മ്മം. ഹിന്ദുത്വമാണ് ഭാരതത്തിന്റെ ആത്മാവ്. എല്ലാ മതവിഭാഗങ്ങളെയും അംഗീകരിക്കുകയും സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ കാണുന്നതുമാണ് ഹിന്ദുത്വത്തിന്റെ കാതല്‍.
സ്വാതന്ത്ര്യസമര കാലത്ത് ഗ്രാമാന്തരങ്ങളിലെ സാധാരണ ജനങ്ങളെപ്പോലും അണിനിരത്താന്‍ ബാലഗംഗാധര തിലകന് ഉപയോഗിച്ചത് ഗണേശോത്സവത്തെയാണ്. ക്ഷേത്രങ്ങളിലും ചില ജാതി വിഭാഗങ്ങളും മാത്രം ആഘോഷിച്ചിരുന്ന ഗണേശോത്സവത്തെ സാര്വ്വജനികമാക്കിയത് തിലകനാണ്. ഇന്ന് കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഗണേശോത്സവം കൊണ്ടാടുകയാണ്. മാറിയ സാമൂഹിക മുന്നേറ്റത്തിന്റെ ഉദാഹരണമാണിത്.
ആന്തരിക ദൗര്ബല്യങ്ങളില്പ്പെട്ട് തകര്‍ന്ന ഹിന്ദു സമൂഹത്തെ ഹിന്ദു ധര്‍മ്മത്തില്‍ അടിയുറച്ചുനിന്ന് ഉയര്ത്തിയെടുത്തവരാണ് സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമിയും വാഗ്ഭടാനന്ദനും മഹാത്മാ അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ഉള്‍പ്പെടെയുള്ളവര്‍. ടിപ്പുവും ഹൈദറും തകര്‍ത്തെറിഞ്ഞ ക്ഷേത്രങ്ങള്‍ എല്ലാം ഇന്ന് പുനഃരുദ്ധരിക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് ഹിന്ദു മുന്നേറ്റത്തിന്റെ കാലഘട്ടമാണ്. എന്നാല്‍ അധര്‍മ്മത്തിന്റെ ശക്തികള്‍ ഇന്നും ധര്‍മ്മത്തിനെതിരെ രംഗത്തുണ്ട്.
നിലവിളക്കിനെയും പ്രാര്‍ത്ഥനയെയും ഓണാഘോഷത്തെയും അത്തപ്പൂക്കളത്തെയും എതിര്‍ക്കുന്നവര്‍ ഈ ശക്തികളാണ്. ഹിന്ദു സമാജത്തിന്റെ സംഘടിത ശക്തിക്കുമാത്രമേ ഇതിനെ പരാജയപ്പെടുത്തി മുന്നേറാന്‍ കഴിയൂ. ഇതിന് ഗണേശോത്സവം പോലുള്ള സമാജ ഉത്സവങ്ങള്‍ ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി പ്രസിഡന്റ് ആര്. രുദ്രന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് വി. എന്‍. രാമചന്ദ്രന് പങ്കെടുത്തു. ജോയിന്റ് കണ്‍വീനര്‍ കെ. പി. പരീക്ഷിത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ചാത്തനാട് സി. പ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: