തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണ്ണര്‍ക്ക് നല്കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ദല്‍ഹിയില്‍ ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കവെ, മുഖ്യമന്ത്രിയുടെ നാട്ടിലാണല്ലോ അക്രമം കൂടുതല്‍ നടക്കുന്നതെന്ന് ഗവര്‍ണ്ണര്‍ ആരാഞ്ഞിരുന്നു.
അക്രമം തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പിനു പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിനു നേരെ ആക്രമണം നടത്തിയത്. ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറി നൂറ് ദിവസം പിന്നിട്ടപ്പോള്‍ മുന്നൂറിലധികം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു ഭാഗത്തുള്ളത് സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം ശക്തി കേന്ദ്രങ്ങളിലെ ബിജെപി വളര്‍ച്ച പാര്‍ട്ടിക്ക് ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും അക്രമം നടത്തിയിരുന്നു.
ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ് ലക്ഷ്യം.
പോലീസും മുഖ്യമന്ത്രിയും തങ്ങളുടെ കൂടെയുണ്ടെന്ന് കരുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നു. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും നീക്കങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
ബിജെപി ദേശിയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.പി.പി. വാവ, കരമനജയന്‍, എം.എസ്. കുമാര്‍, പൂന്തുറ ശ്രീകുമാര്‍, അഡ്വ.ഗിരികുമാര്‍, പാപ്പനംകോട് സജി, എം.ആര്.ഗോപന്, ഡാനി ജെ.പോള്‍, ഗോപന് ചെന്നിത്തല, അതിയന്നൂര്‍ ശ്രീകുമാര്‍, ആര്. എസ്. രാജിവ്, പാങ്ങപ്പാറ രാജീവ്, ചൂഴാല്‍ നിര്‍മ്മലന്‍, മുക്കംപാലമ്മൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്, രാജേശേഖരന്, തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: