ന്യൂദല്‍ഹി: ലക്ഷർ ഇ ത്വയ്ബ കമാന്‍ഡറും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സയ്യിദ് ഹഫീസിന് ഭാരത-അമേരിക്കൻ സൈനിക നീക്കങ്ങളിൽ കടുത്ത അതൃപ്തി. സൈനിക താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള ഭാരത-യുഎസ് കരാര്‍ പാക് വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്നാണ് ഭീകരൻ പറഞ്ഞത്.
പാക്കിസ്ഥാന്-ചൈന സാമ്പത്തിക ഇടനാഴിയെ ചെറുക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്നും അതേ സമയം ഭാരത-യുഎസ് കരാര്‍ ചൈന-പാക് ബന്ധത്തെ ദൃഢീകരിക്കാനെ ഉപകരിക്കൂ എന്നും സയ്യിദ് പറഞ്ഞു. ഭാരതത്തിനു പാക്കിസ്ഥാനുമായും യുഎസിന് ചൈനയുമായി പ്രശ്നങ്ങൾ നിലവിൽ ഉണ്ട്. പാക്കിസ്ഥാന്-ചൈന സാമ്പത്തിക ഇടനാഴിയുള്ളതിനാല് ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ ഒന്നാണെന്നും ഭീകരൻ കൂട്ടിച്ചേർത്തു.
പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ സുരക്ഷാ ഉറപ്പാക്കുന്നത് തങ്ങളുടെ ചുമതലയാണെന്നും ഒരു രാജ്യത്തെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും പാക് സൈനിക മേധാവി റാഹില്‍ ഷെരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഭീകരന്റെ ഭാഗത്തു നിന്നും പ്രകോപനപരമായ പ്രസ്താവന വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: