കോഴിക്കോട്: പ്രധാനമന്ത്രി മുദ്രായോജന പ്രകാരം ജില്ലയിലെ ബാങ്കുകള്‍ 58 കോടി രൂപ വായ്പ നല്കി. 2898 ഗുണഭോക്താക്കള്‍ക്കായാണ് ഈ തുക അനുവദിച്ചത്. ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള ബാങ്കിംഗ് അവലോകനയോഗത്തിലാണ് ബാങ്ക് അധികൃതര്‍ ഈ വിവരം അറിയിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 28,372 കോടി രൂപയും വായ്പാ സംഖ്യ 21931 കോടി രൂപയുമാണ്. വിദേശ നിക്ഷേപം 6756 കോടി രൂപ.
മുന്‍ഗണനാ വിഭാഗങ്ങളായ കാര്‍ഷികം, ചെറുകിട വ്യവസായ സംരംഭങ്ങള്‍, വിദ്യാഭ്യാസം, ഭവന നിര്‍മാണം തുടങ്ങിയ മേഖലകളില്‍ 7661 കോടി രൂപ വാര്‍ഷിക ലക്ഷ്യമായി കണക്കാക്കിയിട്ടുള്ളതില്‍ 1791 കോടി രൂപ വായ്പയായി നല്കി. വിദ്യാഭ്യാസ വായ്പയായി ആദ്യപാദത്തില്‍ ബാങ്കുകള്‍ 1354 വിദ്യാര്‍ത്ഥികള്‍ക്ക് 18.15 കോടി രൂപ വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പായിനത്തില്‍ ജില്ലയിലെ ബാങ്കുകളില്‍ ബാക്കി നില്ക്കുന്ന സംഖ്യ 785.94 കോടി രൂപയാണ്.
ബാങ്കിംഗ് അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കനറ ബാങ്ക് എജിഎം സി. രവീന്ദ്രന് നായര്‍, നബാര്‍ഡ് എജിഎം ജയിംസ് പി. ജോര്‍ജ്, റിസര്‍വ് ബാങ്ക് ഓഫീസര്‍ ഗീത, ലീഡ് ബാങ്ക് മാനേജര്‍മാരായ കെ. ഭുവനദാസ്, പി.എന്‍. സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: