കോഴിക്കോട്: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധപ്രകടനം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്, എം.ടി.രമേശ്, കെ.പി.ശ്രീശന്, എ.കെ. നസീര്‍, സി. കൃഷ്ണകുമാര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്, അഡ്വ. കെ.പി. പ്രകാശ്ബാബു, വി.വി.രാജന്, പി. രഘുനാഥ് ടി.പി. ജയചന്ദ്രന്, എസ്. സുരേഷ് തുടങ്ങിയ നേതാക്കളാണ് പ്രതിഷേധപ്രകടനം നയിച്ചത്. മുതലക്കുളത്ത് നിന്ന് ആരംഭിച്ച പ്രകടനം കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ആഭ്യന്തരവകുപ്പ് കയ്യിലുണ്ടെന്ന ധിക്കാരത്തില്‍ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പിണറായിവിജയന് കേരളത്തിന്റെ ആജീവനാന്ത ആഭ്യന്തര മന്ത്രിയല്ലെന്ന് സിപിഎം തിരിച്ചറിയണം. ബിജെപി സംസ്ഥാന നേതാക്കളെ വകവരുത്താനുള്ള ശ്രമമാണ് തിരുവനന്തപുരത്ത് നടന്നത്. സിപിഎം ഇരുട്ടിന്റെ ശക്തികളായി മാറിയിരിക്കുന്നു. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെയും കൂലിപ്പണിക്കാരെയും കൊന്നൊടുക്കുകയാണ് സിപിഎം. സാധാരണക്കാരനെ കൊന്നൊടുക്കുന്ന പ്രത്യയശാസ്ത്രമായി കമ്യൂണിസം അധപതിച്ചിരിക്കുന്നു. കേരളത്തില്‍ അക്രമം നടത്താത്ത ഗ്രാമങ്ങളില്ല.
സിപിഎം ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികളും അക്രമത്തിന് വിധേയമാകുന്നു. അധികാരത്തിന്റെ തണലില്‍ എതിര് ശബ്ദങ്ങളെ ഇല്ലാതാക്കമെന്ന വ്യാമോഹം നടക്കില്ല. അധികാരത്തിന്റെ ഔദാര്യത്തിലല്ല. ബിജെപി വളര്‍ന്നത്. ജനമനസ്സുകളില്‍ ജീവിക്കുന്ന ബിജെപിയെ ഇല്ലാതാക്കന്‍ സിപിഎമ്മിന്റെ അക്രമം കൊണ്ട് കഴിയില്ല. സിപിഎം അക്രമത്തെ എതിര്‍ക്കാന്‍ ജനാധിപത്യ കേരളം ഒരുമിക്കണം. സിപിഎം അക്രമത്തിനെതിരെ കേരളം വിമോചനസമരത്തിന് തയ്യാറാകേണ്ടിവരും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: