കൂത്തുപറമ്പ്: കണ്ണൂരില്‍ വീണ്ടും സിപിഎം അതിക്രമം. പാരിയാട് സ്വദേശി നവജിത്തിനാണ് (24) വെട്ടേറ്റത്. യാതൊരു പ്രകോപനവും കൂടാതെ നവജിത്തിനെ സിപിഎം പ്രവര്‍ത്തകര്‍ മാരകമായി വെട്ടിപരിക്കേല്പിക്കുകയായിരുന്നു .
ഗുരുതരമായി പരിക്കേറ്റ നവ ജിത്തിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച തില്ലങ്കരിയില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന വിനീഷിനെ ഒരു സംഘം സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവജിത്തിന് നേരെയുള്ള ആക്രമണം.
ലോറിയില്‍ കയറ്റിറക്ക് തൊഴിലാളിയാണ് നവജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി പാതിരിയോട് എംഒപി റോഡില്‍ പിന്തുടര്ന്നെത്തിയ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു. കൈക്കും കാലിനുമാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റി അറിയിച്ചു.
അധികാരം കയ്യിലുള്ളതിനാല്‍ സിപിഎം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ അക്രമം അഴിച്ച് വിടുകയാണ്. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: