ന്യൂദല്‍ഹി: തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന സമിതി ഓഫീസിന് നേരേ നടന്ന ആരകമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മീനാക്ഷി ലേഖിയുടെ നേതൃത്വത്തില്‍, ബിജെപി എംപിമാരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലുണ്ടായ ബോംബേറിനെ അതീവ ഗൗരവകരമായാണ് ദേശീയ നേതൃത്വവും കേന്ദ്രസര്‍ക്കാരും കാണുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നേര്‍ക്കുണ്ടായ വധശ്രമമാണോയെന്ന സംശയം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രകടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും പാര്‍ട്ടി ദേശീയ നേതാക്കളും സംസ്ഥാന അധ്യക്ഷനെയും മറ്റു സംസ്ഥാന ഭാരവാഹികളേയും ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.
കേരളത്തിലെ ക്രമസമാധാന നിലയെപ്പറ്റി റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആഭ്യന്തരമന്ത്രാലയത്തിന് ആശങ്കയുണ്ടെന്ന് രാജ്നാഥ്സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി അമിത് ഷാ ഫോണില്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: