ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ വീണ്ടും ലൈംഗികാരോപണം. പഞ്ചാബ് ഘടകത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നിരീക്ഷകനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. വീട്ടുവേലക്കാരിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.
ആം ആദ്മി പ്രവര്‍ത്തകര്‍ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായ രവീന്ദര്‍ സിങ്ങ് ധില്ലണ്‍ ആണ് ദൃശ്യങ്ങള്‍ അടങ്ങിയ തെളിവ് പുറത്തുവിട്ടത്.വീട്ടുവേലക്കാരിയോട് അപമാനകരമായ രീതിയില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പിംഗുകളും ധില്ലണ്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കി. എന്നാല്‍ പണം ഇറക്കി കേസ് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്നും ധില്ലണ്‍ ആരോപിച്ചു. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ധില്ലണ്‍ ആവശ്യപ്പെട്ടു
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതിനെ കുറിച്ച് നന്നായി അറിയാമായിരുന്നുവെന്നും എന്നിട്ടും നടപടിയെടുത്തില്ലെന്നുമാണ് ധില്ലണ്‍ ആരോപിക്കുന്നത്. അതേസമയം തങ്ങള്‍ക്ക് ഇതേകുറിച്ച് അറിയില്ലെന്നും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നുമാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പാര്‍ട്ടിക്ക് ഈ വാര്‍ത്ത ശുഭകരമിവില്ലെന്നാണ് പൊതുവികാരം.
പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും നീരീക്ഷകനെ മറ്റൊരിടത്തേക്ക് മാറ്റിയതല്ലാതെ ഒരു നടപടിക്കും മുതിര്‍ന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അതേസമയം ഇക്കാര്യത്തെ കുറിച്ച് തങ്ങള്‍ക്ക് കാര്യമായ അറിവില്ലെന്നാണ് ആം ആം ആദ്മിയുടെ പഞ്ചാബ് വിഭാഗം പറയുന്നത്. യുവതി തന്നെ നേരിട്ട് പരാതി നല്കാന് തയ്യാറായാല്‍ നേതാവിനെ വിളിച്ച് ചോദ്യം ചെയ്യാമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: