കൊല്ലം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന അക്രമത്തിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും അക്രമികളുടെ ലക്ഷ്യം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണെന്നും ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു.
ബിജെപി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ദിനംപ്രതി ബിജെപി വളരുകയാണ്. കേരളത്തില്‍ പ്രതിപക്ഷമായി ജനം ബിജെപിയെ തെരഞ്ഞെടുത്തിരിക്കുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പേര് ബിജെപിയിലേക്ക് ഒഴുകിയെത്തുകയാണ് ഇതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ബിജെപിയെ അക്രമത്തിലൂടെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രണ നീക്കം നടത്തുന്നതിന്റെ തെളിവാണ് ബിജെപി കേരള ആസ്ഥാനത്തിന് നേരെ നടന്ന അക്രമമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഉഷ തീയറ്ററിന് മുന്നില്‍ സമാപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറിമാരായ വയയ്ക്കല്‍ സോമന്, നെടുമ്പന ശിവന്, ലേഖാ സുരേഷ്, ശശികലാറാവു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സനില്‍ കരുനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ബിറ്റി സുധീര്‍, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ അജിത്ത് അമ്മച്ചിവീട്, എ.ജി.ശ്രീകുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കൊട്ടാരക്കരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ സി.വിജയകുമാര്‍, എം.ശ്രീനിവാസ്, പുലമണ്‍ ശ്രീരാജ്, ആണ്ടൂര്‍ രാധാകൃഷ്ണന്, പി.എസ്.ഷാലു, ചാലുക്കോണം അജിത്ത്, കെ.വി.സന്തോഷ്ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: