മറയൂര്‍: കാന്തല്ലൂരില്‍ ഉരുളക്കിഴങ്ങ് വിളവെടുപ്പ് തുടങ്ങി. ഓണ വിപണി ലക്ഷ്യം വച്ചാണ് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. വിലത്തകര്‍ച്ച കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നാല്‍പ്പത്തിയഞ്ച് കിലോയുള്ള ഒരു ചാക്ക് കിഴങ്ങിന് 1200 രൂപയാണ് ലഭിക്കുന്നത്. ആയിരത്തി അഞ്ചൂറ് രൂപയെങ്കിലും ലഭിച്ചാലേ കൃഷി ലാഭകരമാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
കാലാവസ്ഥാവ്യതിയാനം വിളവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിളവെടുത്ത കിഴങ്ങ് തമിഴ്നാട്ടിലേക്കെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പ് ഇവിടെ നിന്നും കിഴങ്ങ് ശേഖരിക്കുന്നില്ലെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: