ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ സ്ത്രീ ചൂഷണ സംഭവങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നു. പ്രവര്‍ത്തകരായ 52 സ്ത്രീകളെ ആപ് നേതാക്കള്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പഞ്ചാബ് മുന്‍ സംസ്ഥാന സമിതി അംഗം.
അടുത്തിടെ പാര്‍ട്ടി വിട്ട വനിതാ നേതാവ് അമന്‍ദീപ് കൗറിന്റേതാണ് വെളിപ്പെടുത്തല്‍. ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. മറ്റുള്ളവരുടെ വിവരങ്ങള്‍ ഉടന്‍ പറയുമെന്നും കൗര്‍ പറഞ്ഞു.
വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ഞെട്ടിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നേടാനും സ്ത്രീകളെ വിനിയോഗിക്കുന്നതായി ആപ് എംഎല്‍എ പറഞ്ഞിരുന്നു. ആരോപണവുമായി മുന്‍ വനിതാ നേതാവ് വന്നത് ആപ്പിന് തിരിച്ചടിയായി.
പാര്‍ട്ടിയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. സംസ്ഥാന സമിതി യോഗത്തില്‍ താന്‍ അപമാനിക്കപ്പെട്ടു. മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള നേതാക്കളോട് പരാതിപ്പെട്ടിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ല, അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: