ന്യൂദല്‍ഹി: ഭരണഘടനയില്‍ വിശ്വസിക്കാത്ത കശ്മീരിലെ വിഘടനവാദികളെ ശക്തമായി നേരിടണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. രാഷ്ട്രീയ പരിഹാരം ചിലരുടെ വെറും കാല്‍പ്പനിക മുദ്രാവാക്യം മാത്രമാണ്.
ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകം എന്നത് മാത്രമാണ് രാഷ്ട്രീയ പരിഹാരം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ വിഘടനവാദികള്‍ക്ക് താല്പര്യമില്ല. അക്രമത്തിന് നേതൃത്വം നല്കി നിരപരാധികള്‍ കൊല്ലപ്പെടുന്നത് ആസ്വദിക്കുകയാണവര്‍. ഇന്ത്യ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാം മാധവ്.
ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ ചര്‍ച്ച ചെയ്യാതിരിക്കുന്നതും തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ച നടത്തണമെന്ന് കഴിഞ്ഞ ദിവസം കശ്മീര്‍ സര്‍വ്വകക്ഷി സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ആവര്‍ത്തിച്ച രാംമാധവ് കാല്‍പ്പനികരായ ചിലര്‍ വാതില്‍ അടച്ചിട്ടും ചര്‍ച്ചയ്ക്ക് കാത്തുനിന്നെന്നും ചൂണ്ടിക്കാട്ടി.
”സുരക്ഷയുടെ കാര്യത്തില്‍ നമ്മുടെ മനോനില വികസിക്കേണ്ടതുണ്ട്. കാല്‍പ്പനികമായ മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്നവരാണ് നമ്മള്. പ്രസ്താവനകളിറക്കുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ചിന്തിക്കുന്നില്ല”. രാം മാധവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: