പാലക്കാട്: വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ കോയമ്പത്തൂര്‍ ബിഷപ് എല്‍. അക്വിനാസും നാല് പുരോഹിതരും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയില്‍ ഹാജരായി. മൊഴിനല്‍കാന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2013 ല്‍ വാളയാറില്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ സോഫിയ കൊല്ലപ്പെട്ടതാണ് കേസ്. ഫാ. ബി.എഫ്. മുദലൈ മുത്തു, ഫാ. കുളന്തൈ രാജ്, ഓ. ലോറന്‍സ് മെല്ഖ്, ഫാ. മലാക്യൂര് എന്നിവരാണ് കേസില്‍ പ്രതികളായ പുരോഹിതര്‍.
വാളയാര്‍ സെന്റ് സ്റ്റാനിസ്ലാസ് പള്ളിയില്‍ പുരോഹിതനായിരുന്ന എച്ച്. ആരോക്യരാജിന്റെ വീട്ടിലെ മുറിയില്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം മറച്ചുവച്ചതും തെളിവു നശിപ്പിച്ചതുമാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
വാളയാര്‍ പോലീസ് സ്വാഭാവിക മരണമെന്നെഴുതിത്തള്ളിയ കേസില്‍ ഫാത്തിമയുടെ അമ്മ ഹര്‍ജി നല്കി. തുടര്‍ന്ന് കോടതി പുനരന്വേഷിക്കാന്‍ ആവശ്യപ്പെട്ടതാണ് കൊലപതാകമാണെന്നു വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: