മുണ്ടക്കയം: വണ്ടന്‍പതാല്‍ തട്ടാശേരില്‍ അരവിന്ദാക്ഷന് (അരവിന്ദന്–52) നെ മദ്യലഹരിയില്‍ തലയ്ക്കടിച്ച് കൊലപെടുത്തി ചാണകകുഴിയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായ വണ്ടന്‍പതാല്‍ വരകുകാലായില്‍ വര്‍ക്കിയെ ഇന്നലെ ഇയാളുടെ ഭാര്യവീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിന് ശേഷം അരവിന്ദാക്ഷന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ കൊണ്ടുപോയി കത്തിച്ചുകളഞ്ഞെന്ന മൊഴിയെതുടര്ന്നായിരുന്നു വീണ്ടും തെളിവെടുപ്പ്. വീട്ടിലെ തടിമേശയുടെ ഡ്രോയില്‍ നിന്നും മൊബൈല്‍ ഫോണിന്റെ ബാറ്ററി കണ്ടെത്തി. ഫോണിന്റെ മറ്റു ഭാഗങ്ങള്‍ അടുപ്പിലിട്ട് കത്തിച്ചെന്നും ബാറ്ററി പൊട്ടിതെറിക്കുമെന്ന് പേടിച്ച് കത്തിച്ചുകളയാതിരിക്കുകയുമായിരുന്നു എന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ജൂലൈ 18നാണ് അരവിന്ദാക്ഷനെ കാണാതായത്. ഇതേ തുടര്‍ന്ന് അരവിന്ദാക്ഷന്റെ ഭാര്യ റെജി മക്കളായ അജിന്, അഞ്ജു എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുകയും അരവിന്ദാക്ഷന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ എത്തി പലതവണ ചോദ്യം ചെയ്യുകയും ചെയ്തതോടെ മാനസീക സംഘര്‍ഷം സഹിക്കാതെ സൈമണ്‍ സംഭവിച്ച കാര്യങ്ങള്‍ ബന്ധുക്കളോട് പറയുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ തോട്ടത്തില്‍ തന്നെ എറിഞ്ഞുകളഞ്ഞു എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത് പോലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് ഫോണ്‍ നശിപ്പിച്ചു കളഞ്ഞതായി മാത്യു പൊലീസിനോട് പറഞ്ഞത്.
കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസിന്റെ നേതൃത്വത്തിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: