കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2015-16 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം.അജയകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് 2015-16 വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 12.72 ശതമാനം ബോണസ് ജീവനക്കാര്‍ക്ക് ലഭിക്കും. 2014-15 വര്‍ഷം ജീവനക്കാര്‍ക്ക് ലഭിച്ച ബോണസ്സില്‍ കുറവ് വരാതെ സംരക്ഷിക്കാമെന്നും മാസവേതനം എന്നത് മിനിമം കൂലി എന്ന് കണക്കാക്കി ബോണസ്സ് കണക്കാക്കാമെന്നും ഉടമകള്‍ സമ്മതിച്ചു.
ബേക്കറി തൊഴിലാളികളുടെ 2015-16 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം.അജയകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് 2015-16 വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 20 ശതമാനം ബോണസും 700 രൂപ എക്സ്ഗ്രേഷ്യയും തൊഴിലാളികള്‍ക്ക് ലഭിക്കും. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഷിബിന്‍കുമാര്‍.പി, നൗഷാദ്.എം, രഞ്ജിത്ത്.എം.കെ എന്നിവരും ട്രേഡ് യൂണിയനെ പ്രതിനിധീകരിച്ച് കെ.വി.രാഘവന്(ഐഎന്‍ടിയുസി) പി.കൃഷ്ണന് (ബിഎംഎസ്), മുളളങ്കണ്ടി ശശീന്ദ്രന് (എഐടിയുസി), പി.വി.വിജയന്, പൂക്കോടന്‍ ചന്ദ്രന് (സിഐടിയു) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: