കൂത്തുപറമ്പ്: സിപിഎം സംഘത്തിന്റെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കൂത്തുപറമ്പിനടുത്ത് പാതിരിയാട് നവജിത്ത് നിവാസില്‍ രാജുവിന്റെ മകന് നവജിത്തിനെയാണ് കഴിഞ്ഞ ദിവസം സിപിഎം സംഘം വെട്ടിപ്പരിക്കേല്പിച്ചത്. രാത്രി പത്തുമണിയോടെ ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സിപിഎം അക്രമിസംഘം മാരകായുധങ്ങളുമായി നവജിത്തിനെ അക്രമിച്ചത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ നവജിത്ത് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന നവജിത്ത് സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്നതാണ് അക്രമത്തിന് പിന്നില്‍. നവജിത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പാതിരിയാട് മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രദേശത്ത് കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ആര്എസ്പിയില് കെ.പി.രമേശന്, അനൂപ് ,പി.സുരേന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: