കൊല്ലം: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ നീക്കം. പോലീസും സ്കൂളുകളും കൈകോര്‍ത്ത് വിദ്യാലയങ്ങളില്‍ അച്ചടക്കവും ദേശീയതയും വളര്‍ത്താന്‍ രൂപംകൊടുത്ത പദ്ധതിയാണിത്. എസ്പിസിക്ക് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചും നല്‍കുന്നത് താമസിപ്പിച്ചുമാണ് സര്‍ക്കാര്‍ പീഡനം.
കഴിഞ്ഞ ഭരണ കാലത്ത് എസ്പിസിക്ക് ഫണ്ട് അനുവദിക്കാന്‍ വലിയ താമസമാണ് വരുത്തിയത്. ഈ സര്‍ക്കാര്‍ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. സ്കൂളുകള്‍ക്ക് മാസം 15,000 രൂപക്ക് മേല്‍ ചെലവുണ്ട്. ഭക്ഷണത്തിന് ഒരു കുട്ടിക്ക് സര്‍ക്കാര്‍ നല്‍കുന്നത് 13.90 പൈസയാണ്. ക്ലാസിന് 1700 രൂപ ചെലവ് വരും. മാസം എട്ട് ക്ലാസുകളാണ്. ചെലവാകുന്ന പണം നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്.
സ്കൂളുകള്‍ പണം സ്വയം കണ്ടെത്തുകയാണിപ്പോള്‍. രക്ഷിതാക്കളോടും ഫണ്ട് പിരിക്കുന്ന സ്കൂളുകളുണ്ട്. ഇത് സാമ്പത്തിക ആരോപണങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ സാമ്പത്തികാരോപണത്തെ തുടര്‍ന്ന് അദ്ധ്യാപകന് ആത്മഹത്യ ചെയ്ത സംഭവവും ഉണ്ട്.
ഫണ്ട് അനുവദിച്ചില്ലെങ്കില്‍ എസ്പിസിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സ്കൂളുകള്‍ പറയുന്നത്. പദ്ധതി സ്കൂളുകള്‍ക്ക് അധികഭാരം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നോഡല്‍ ഓഫീസറായിരുന്ന ഡിഐജി പി. വിജയനെ മാറ്റിയതും വിമര്‍ശിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: