പാലക്കാട്: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ വെറുതെവിട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലായിരിക്കും തന്റെ മരണമെന്ന് സൗമ്യയുടെ അമ്മ സുമതി. വ്യക്തമായ തെളിവു നല്‍കാതെ പ്രതിയെ രക്ഷിക്കാന്‍ പ്രോസിക്യൂഷന് ശ്രമിച്ചതിന്റെ കാരണം എന്താണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം.
ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുകള്‍ എവിടെ എന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അയാളെ രക്ഷിക്കാനാണ് ഒന്നുമറിയാത്ത വക്കീലിനെ നിയോഗിച്ചത്. നിരവധി തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നറിയില്ല.
ഹൈക്കോടതിയില്‍ കേസ് നടത്തിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേഷിനെ തന്നെ സുപ്രീംകോടതിയിലും നിയോഗിക്കണം. നീതിലഭിച്ചില്ലെങ്കില്‍ സമരം നടത്തും. ഒരുതവണ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ തള്ളിയതാണ്. എവിടെയാണ് അട്ടിമറി നടന്നതെന്ന് അറിയില്ല. സര്‍ക്കാര്‍ ഇടപെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: