തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള സിപിഎം നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും സ്വത്തുവിവരങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്.
പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.പി.തങ്കച്ചന് എന്നിവരും അനധികൃതസ്വത്ത് സമ്പാദിച്ചതായി ആക്ഷേപമുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്കിയ കത്തില്‍ മുരളീധരന് ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസുകളും വന്‍കിട ബിസിനസ്സുകളും അന്വേഷിക്കേണ്ടതാണ്. ഇവര്‍ പെട്ടെന്ന് വന്‍കിട ബിസിനസുകാരായി. ഇളയമകന് ഒരുമലയാളി വ്യവസായിയുടെ കമ്പനിയില്‍ വൈസ്പ്രസിഡന്റ് ആയിരുന്നു. മൂത്തമകനും വിദേശത്ത് വന്‍ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തു.
പിണറായി വിജയന്റെ മകന് ബര്‍മിങാം സര്‍വകലാശാലയിലാണ് എംബിഎ പൂര്‍ത്തിയാക്കിയത്. ഇതിന്റെ പണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കോടിയേരിയുടെ മകന് വൈസ്പ്രസിഡന്റായിരുന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഐടി കമ്പനിയുടെ മുന്‍ സിഇഒ ആയിരുന്നു പിണറായിയുടെ മകള്‍. ഇവര്‍ ഇപ്പോള്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നു.
പി.കെ. ശ്രീമതിയുടെ മകനും ബിസിനസ് നടത്തുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരിയുടെ മകനും പി.കെ. ശ്രീമതിയുടെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ മരുന്നുകമ്പനി നടത്തിയിരുന്നു. ഈ കമ്പനി കേരളാമെഡിക്കല് സര്‍വ്വീസസ് കോര്പ്പറേഷന് വന്‍തോതില്‍ മരുന്നുവിറ്റു.
ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ കമ്പനി അപ്രത്യക്ഷമായി. വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ മകനും വിദേശത്ത് ബിസിനസ് നടത്തുകയാണ്. വി.എസ്.അച്യുതാനന്ദന്റെ മകന്റെ പേരില്‍ അരഡസന്‍ കേസുകളുണ്ട്. ചക്കിട്ടപ്പാറയില്‍ ഖനനാനുമതിക്കായിസ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായമന്ത്രിയായിരുന്ന എളമരംകരീം അഞ്ചുകോടി രൂപ കൈക്കൂലിവാങ്ങിയെന്ന്, പണംകൊണ്ടുപോയ കരീമിന്റെകാര്ഡ്രൈവര്തന്നെ പറഞ്ഞിരുന്നു. വിജിലന്‍സ് അന്വേഷണം നടത്തുകയുംചെയ്തു. പക്ഷേ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: