തിരുവനന്തപുരം: ഓണാഘോഷത്തിന്റെ പേരില്‍ എസ്എഫ്ഐ നഗരത്തില്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കുണ്ടാക്കി.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളാണ് പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സെക്രട്ടേറിയറ്റു വരെ ഘോഷയാത്ര സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 12.30 ഓടെയാണ് റോഡിലേക്കിറങ്ങിയത്. നഗരം സ്തംഭിപ്പിച്ചു നടത്തിയ ഘോഷയാത്ര ഗതാഗതം താറുമാറാക്കി. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ട് നട്ടം തിരിഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷം നിരോധിച്ച അവസരത്തിലാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ റോഡ് തടഞ്ഞത്. പൊലീസ് നോക്കിനിന്നു.വാദ്യമേളങ്ങളോടെ നൃത്തം വച്ചായിരുന്നു ഘോഷയാത്ര. ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തത്. ഒരു മണിക്കൂറോളം വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു നടത്തിയ ആഘോഷത്തെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്ന് നഗരത്തെ മുഴുവന്‍ കുരുക്കിലാക്കി ബൈക്ക് റാലിക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചയക്ക് 12 ന് യൂണിവേഴ്സിറ്റി കോളേജിനുമുന്നില്‍ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി പിഎംജി, മ്യൂസിയം, വെള്ളയമ്പലം, വഴുതയ്ക്കാട്. തമ്പാനൂര്‍ ആയുര്‍വേദകോളേജ്, സ്റ്റാച്യു വഴി കോളേജില്‍ എത്തിച്ചേരാനാണ് നിശ്്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: