തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിലനിര്‍ത്തി ക്ലറിക്കല്‍ നിയമനം മാത്രം പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ ആലോചന. മൂന്നംഗങ്ങളടങ്ങുന്ന റിക്രൂട്ട്മെന്റ് ബോര്‍ഡാണ് പരിഗണനയില്‍.
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുമെന്നായിരുന്നു പ്രഖ്യാപനം. എന്‍എസ്എസിന്റെ കടുത്ത എതിര്‍പ്പ് സര്‍ക്കാരിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു. അഴിമതി നടത്താനുള്ള സാധ്യത തുറന്നിടാനും ഇത് ഉപകരിക്കും. ക്ലറിക്കല്‍ നിയമനം മാത്രം പിഎസ്സിക്ക് വിടാവുന്ന വിധത്തിലായിരിക്കും ബില്ലില്‍ വ്യവസ്ഥ ചെയ്യുക.
തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തി, കഴകം, അടിച്ചുതളി തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്താനെന്ന പേരില്‍ റിക്രൂട്ട്മെന്റ്ബോര്‍ഡ് നിലനിര്‍ത്തും. ഇത് അഴിമതി നടത്താനാണെന്ന് വ്യക്തമാണ്. മാത്രമല്ല വിവിധ പാര്‍ട്ടി സഹയാത്രികരായ വ്യക്തികളെ റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ കുടിയിരുത്താനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: