മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏക ട്വന്റി20 മത്സരത്തില്‍ പാക്കിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 135ല്‍ ഒതുക്കിയ പാക്കിസ്ഥാന്, 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സ്കോര്‍: ഇംഗ്ലണ്ട് – 135/7 (20), പാക്കിസ്ഥാന് – 139/1 (14.5).
അലക്സ് ഹെയ്ല്‍സും (37), ജേസണ്‍ റോയിയും (21) ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കിയെങ്കിലും, തുടര്‍ന്ന് മുന്‍തൂക്കം നിലനിര്‍ത്താനായില്ല. ജോസ് ബട്ലര് (16), നായകന് ഇയാന്‍ മോര്ഗന് (14), മോയിന്‍ അലി (13 നോട്ടൗട്ട്), ഡേവിഡ് വില്ലി (12) എന്നിവരും രണ്ടക്കം കണ്ടു. പാക്കിസ്ഥാനായി വഹാബ് റിയാസ് മൂന്നും, ഹസന് അലി, ഇമാദ് വസിം എന്നിവര്‍ രണ്ടു വീതവും വിക്കറ്റുമെടുത്തു.
ഓപ്പണര്‍മാര്‍ ഷര്‍ജീല്‍ ഖാനും (59), ഖാലിദ് ലത്തീഫും (59 നോട്ടൗട്ട്) നല്കിയ തകര്‍പ്പന്‍ തുടക്കം പാക്കിസ്ഥാനെ അനായാസ ജയത്തിലേക്കു നയിച്ചു. 36 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സറും ഷര്‍ജീലിന്റെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍, 42 പന്തില്‍ എട്ടു ഫോറും രണ്ട് സിക്സറും ഖാലിദും നേടി. ബാബര്‍ അസം (15) പുറത്താകാതെ നിന്നു. വീണ ഏക വിക്കറ്റ് ആദില്‍ റഷീദിന്. നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത വഹാബ് റിയാസാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: