തിരുവനന്തപുരം: സിന്ധു ജോയിക്കെതിരെ പ്രതിപഷ നേതാവ് വി.എസ് അച്യുതാനന്ദന് നടത്തിയ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വി.എസ് നടത്തിയ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രതികരിക്കണമന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സ്ത്രീകളുടെ സംരക്ഷകനായി ചമഞ്ഞുനടക്കുന്നയാളാണ് വി.എസ്. അദ്ദേഹം സിന്ധു ജോയിയോട് മാപ്പുപറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ല. ആദ്യമായല്ല വി.എസ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ വി.എസിന്റെ തിരുത്ത് ആരും സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്നാണ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പോലും പ്രതികരിച്ചത്. അത് മാന്യമായ പ്രതികരണമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സിന്ധു ജോയിക്കെതിരായ വി.എസിന്റെ പരാമര്‍ശത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.സെല്‍വരാജിന്റെ രാജിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം മുഴുവന്‍ മുഖ്യന്ത്രിയുടെയും യു.ഡി.എഫിന്റെയും തലയില്‍ കെട്ടിവയ്ക്കുന്നതിനാണ് പിണറായിയും വി.എസും ശ്രമിക്കുന്നത്. സെല്‍വരാജ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെല്‍വരാജിന്റെ രാജി എഴുതി തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നല്ലെന്നും അത് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അനൂപ് ജേക്കബിനെതിരെ എല്‍.ഡി.എഫ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണത്തിന് നിയമപരമായി യാതൊരു അടിസ്ഥാനവുമില്ല. തിരഞ്ഞെടുപ്പ് സമയത്ത് ആശയക്കുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് അനൂപിനെതിരായ ആരോപണത്തിന് പിന്നില്‍. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്ങ്മൂലത്തില്‍ അനൂപ് ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇറ്റാലിയന്‍ നാവികര്‍ മത്സത്തൊഴിലാളികളെ വെടിവച്ച സംഭവത്തിലും കപ്പല്‍ ബോട്ടിലിടച്ച സംഭവത്തിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തു. എന്നിട്ടും സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിന്റെ നടപടി ശരിയായില്ല. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കപ്പലിടിച്ച് ഉണ്ടായ അപകടങ്ങളില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനും മറ്റും സഹായിച്ച ഇന്ത്യന്‍ നേവിയെ നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: