ചവറ: കലാസാസ്ക്കാരിക സാഹിത്യ മണ്ഡലങ്ങളില്‍ അടുത്തകാലത്തുണ്ടായ രാഷ്ട്രീയ ഇടപെടല്‍ മേഖലയില്‍ മൂല്യച്യുതിക്ക് കാരണമായതായും കലാകാരന്മാര് തമ്മിലുള്ള ബന്ധത്തിന് വിള്ളലുകള്‍ ഉണ്ടാക്കു—തിനും ഇടയായിരിക്കു—തായും സിനിമാ നടന് ജഗന്നാഥവര്‍മ്മ.
അരിനല്ലൂര്‍ കലാരന്ഞ്ജിനി വായനശാലയുടെ നേത്യത്വത്തില്‍ നടന്ന സംസ്ഥാനതല പ്രൊഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് എത്താന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിക്കേണ്ട അവസ്ഥയാണ് കലാകാരന്മാര്ക്കുള്ളത്. ഇതിനെതിരെ ശബ്ദിക്കുന്നവരെ തൊഴില്‍മേഖലയില്‍നിന്നും അകറ്റുന്നതിന് സംഘടിതശക്തികള്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. സാമൂഹിക മാറ്റത്തിന് നാടകങ്ങള്‍ നല്കിയ സംഭാവനകള്‍ സ്മരിക്കാനാവാത്തതാണെന്നും അദേഹം പറഞ്ഞു. അഡ്വ.അര്ജ്ജുനന് കൈതപ്പുഴ അദ്ധ്യക്ഷനായിരുന്നു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്, രവി മൈനാഗപ്പള്ളി, ഡി.സുകേശന്, കളത്തില്‍ ഗോപാലകൃഷ്ണപിള്ള, ഫാ.അലക്സാണ്ടര്‍ അത്തനാസ്, സുധീര്‍ തോട്ടുവാല്‍, മനു എന്നിവര്‍ സംസാരിച്ചു. നാടക മത്സരം 15ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: