മുക്കം: തിരുവമ്പാടി ഗ്രാമപഞ്ചായത്തില്‍ സി പി എം അംഗവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സനുമായ സരിതാ സുരേഷിന്റെ രാജിയോടെ തിരുവമ്പാടിയില്‍ എല്‍ ഡി എഫ് ഭരണം പ്രതിസന്ധിയിലേക്ക്. താല്‍ക്കാലികമായി ഭരണം മുന്നോട്ട് കൊണ്ടുപോവാന്‍ തടസ്സമിെല്ലങ്കിലും ഒരംഗത്തിന്റെ മേല്‍ക്കൈ മാത്രമാണ് ഇടതു മുന്നണിക്ക് ഉളളത്. പതിനേഴംഗ ഭരണസമിതിയില്‍ എല്‍ ഡി എഫ് 10 ,യു ഡി എഫ് 7 എന്നിങ്ങനെയായിരുന്നു കക്ഷിനില. എല്‍ഡിഎഫിലെ സരിത സുരേഷ് രാജിവെച്ചതോടെ അംഗസംഖ്യ എല്‍ഡിഎഫ് 9 ആയി ചുരുങ്ങിയിരിക്കുകയാണ്. ഒരു സ്റ്റാന്റിംഗ് കമ്മറ്റിയുടെ അധ്യക്ഷന്‍ യുഡിഎഫിലെ ടോമി കൊന്നക്കലാണ്. മാറിയ സാഹചര്യത്തില്‍ മറ്റൊരു സ്റ്റാന്റിംഗ് കമ്മറ്റിയും കൂടി യു ഡി എഫിന് ലഭിക്കാന്‍ സാധ്യത ഏറെയാണ്.ഇതോടെ ഭരണത്തില്‍ ശക്തമായ സ്വാധീനം ചെലുത്താനും യു ഡി എഫിനാവും.
കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് സരിത സുരേഷിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയത്. അതിനിടെ പാര്‍ട്ടി അംഗത്വവും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും സരിത സുരേഷ് രാജിവെച്ചു. കഴിഞ്ഞ ദിവസം രജിസ്ട്രേഡ് തപാലിലാണ് സരിത തന്റെ രാജിക്കത്ത് പ്രസിഡന്റിന് സമര്‍പ്പിച്ചത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം യു ഡി എഫില്‍ നിന്ന് ഭരണം പിടിച്ചെടുത്ത ഇടതുമുന്നണിക്ക് തുടക്കത്തില്‍ തന്നെയുണ്ടായത് വന്‍തിരിച്ചടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മറിയപ്പുറം വാര്‍ഡില്‍ നിന്നാണ് സരിതാ സുരേഷ് തിരഞ്ഞെടുക്കപെട്ടത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സി ഡി എസ് ചെയര്‍പേഴ്സണായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: