തൊടുപുഴ: തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വാഴക്കുല വിപണി സജീവമായി. മെച്ചപ്പെട്ട വില ലഭ്യമായതോടെ കര്‍ഷകര്‍ക്കും ആശ്വാസത്തിന്റെ പൊന്നോണമാണ് കടന്ന് വരുന്നത്. കിലോ ഗ്രാമിന് 60 രൂപയ്ക്ക് മുകലിലാണ് ഇപ്പോള്‍ മൊത്ത വില. നാടന്‍ ഏത്തക്കലയ്ക്ക് ന്യായമായ വില ഇത്തവണത്തെ ഓണം സീസണില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. വിപണിയില്‍ നിന്നും ഏത്തക്കായ വാങ്ങണമെങ്കില്‍ 80 രൂപ നല്‍കണം.
വില കൂടുതല്‍ ലഭിക്കുന്നുണ്ടെങ്കിലും ഓണക്കാലത്തേക്കാവശ്യമായ നാടന്‍ ഏത്തക്കുലകള്‍ ഉല്പ്പാദിപ്പിക്കാനായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കൃഷി ബാധിച്ചിട്ടുണ്ട്. വിളവെത്തിയ ഏത്തക്കുലകള്‍ക്ക് ന്യായവില ലഭിക്കുന്നത് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്നു. ഓണത്തോടനുബന്ധിച്ച് ഏറ്റവും അധികം ആവശ്യക്കാരെത്തുന്നത് ഏത്തക്കുലയ്ക്കാണ്. ഓണം ദിവസം അടുക്കുന്നതോടെ ഇനിയും വില ഉയരാനാണ് സാധ്യത. ഞാലിപ്പൂവനും ഓണ സദ്യയില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്, 60 രൂപയ്ക്ക് മുകളിലാണ് ഈ പഴത്തിന്റെയും ഉയര്‍ന്ന വില. ഇതില്‍ അധികവും തമിഴ്നാട്ടില്‍ നിന്നും എത്തുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: