ആലപ്പുഴ: ഭരണത്തണലില്‍ സിപിഎം തേര്‍വാഴ്ച തുടരുന്നു, ഘടകകക്ഷിയായ സിപിഐക്കാര്‍ക്കും രക്ഷയില്ല. കായംകുളത്ത് സിപിഎമ്മുകാരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സിപിഐ നേതാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കായംകുളം എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ അഡ്വ. എ. ഷിജിയെയാണ് കാര്‍ വെട്ടിയത്. കഴിഞ്ഞ രാത്രിയാണ് ബൈക്കില്‍ സഞ്ചരിക്കവേ മുക്കട ജങ്ഷനില്‍ ഒരു സംഘം സിപിഎമ്മുകാര്‍ ഷിജിയെ തടഞ്ഞു നിര്‍ത്തി വെട്ടിയത്. വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ്.
കായംകുളം വനിതാപോളിടെക്നിക്കിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുമായി സഖ്യം ഉപേക്ഷിച്ച് എഐഎസ്എഫ് ഒറ്റയ്ക്കു മത്സരിച്ചിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ – എഐഎസ്എഫ് സംഘട്ടനം നടന്നു. ഇതില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ ഗോകുല്‍നാഥ്, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിന്റെ തുടര്‍ച്ചയായാണ് സിപിഐ നേതാവിനെ വെട്ടിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: