ഇരിട്ടി(കണ്ണൂര്‍): കൊലപാതകങ്ങള്‍ നടത്തി കേരളത്തെ കുരുതിക്കളമാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. തില്ലങ്കേരിയില്‍ സിപിഎമ്മുകാര്‍ വധിച്ച ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്മനത്തോടൊപ്പം ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്, ആര്‍എസ്എസ് നേതാക്കളായ വത്സന് തില്ലങ്കേരി, ശങ്കരന് പുന്നാട്, കെ.പ്രമോദ്, നേതാക്കളായ സത്യന് കൊമ്മേരി, ഇ.കെ.കരുണാകരന്, എന്‍.വി.ഗിരീഷ്, എം.ആര്.സുരേഷ്, പി.വി.ദീപ, പി.വി.അജയകുമാര്‍, പ്രിജേഷ് അളോറ തുടങ്ങിയവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: