ഇരിട്ടി: തില്ലങ്കേരിയിലെ സിപിഎം ബോംബു നിര്‍മ്മാണകേന്ദ്രത്തില്‍ നിന്നും 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട ആര്‍എഎസ്എസ് പ്രവര്ത്തകന് വിനീഷിന്റെ വീട് സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവ പിടിച്ചെടുത്തത്. തില്ലങ്കേരി ഉദയംകുന്ന് പൂന്തലോട്ടാണ് ബോംബുകള്‍ കണ്ടെുത്തത്. മുഴക്കുന്നിലെ മറ്റൊരു സിപിഎം കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം മൂന്ന് ബോംബുകള്‍ കണ്ടെടുത്തിരുന്നു.
മുത്തപ്പന് ക്ഷേത്രത്തിന് സമീപം പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നില്‍ ചെറിയ ഗുഹക്കുള്ളില്‍ നിന്നാണ് സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തിയത്. പോലീസ് ഗുഹയ്ക്കുള്ളില്‍ 100 മീറ്ററിലധികം ഇഴഞ്ഞുകയറിയാണ് ഇവ പുറത്തെടുത്തത്. പ്ലാസ്റ്റിക്ക് ബക്കററില്‍ അറക്കപ്പൊടിക്കുള്ളില്‍ സൂക്ഷിച്ച ബോംബ് പ്ലാസ്റ്റിക്ക് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. രണ്ട് ചെറിയ പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ അറക്കപ്പൊടിയും ഒരു കാനും ലഭിച്ചു.
കൊലപാതകവും ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പോലീസ് നടത്തുന്ന അന്വേഷണത്തിനിടയില്‍ കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മാണ കേന്ദ്രത്തെക്കുറിച്ച് വിവരം നല്‍കിയത്. ഇരിട്ടി സി.ഐ സജേഷ് വാഴവളപ്പിന്റെയും മുഴക്കുന്ന് എസ്.ഐ പി.എ ഫിലിപ്പിന്റെയും നേതൃത്വത്തില്‍ ബോംബ്സ്ക്വാഡും ഡോക് സ്ക്വാഡും ഉള്‍പ്പെടെ 30 തോളം സംഘമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
ആദ്യം കണ്ടെത്തിയ സ്ഥലത്തുനിന്നും 100 മീറ്ററോളം മാറി മറ്റൊരു പാറയുടെ അടിഭാഗത്തുനിന്നായി നാല് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തി. ഇവയും പ്ലാസ്റ്റിക്ക് ബക്കറ്റിലാക്കി തുണിസഞ്ചിയില്‍ പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു. റെയിഡിന് ബോംബ് സ്ക്വാഡ് എസ്.ഐ. ഫ്രാന്‍സിസ്, ഡോക് സ്ക്വാഡ് എസ്.ഐ ജെയ്സണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: