കൊച്ചി: പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്കുന്ന പത്തു ലക്ഷം രൂപ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നുമുള്ള പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു.
നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റേതെങ്കിലും തരത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനും സ്റ്റേ തടസമാകില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
മൊബൈല്‍ മോഷണമാരോപിച്ച് 2014 മേയ് 19 നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കിടമ്പ് പുതുവല്‍ വീട്ടില്‍ ശ്രീജീവിനെ (27) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കസ്റ്റഡിയില്‍ മരിച്ചു.
പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ശ്രീജീവ് മരിച്ചതെന്ന പരാതിയിലാണ് പോലീസ് കംപ്ലയിന്റ് അഥോറിറ്റി കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഈ തുക കുറ്റക്കാരില്‍ നിന്ന് ഈടാക്കാനും ഉത്തരവിട്ടത്. എന്നാല്‍ ഇത്തരത്തില്‍ ഉത്തരവിടാന്‍ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ സി.ഐ ഗോപകുമാര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇടക്കാല ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: