കൊച്ചി: സിന്ധു ജോയിക്കെതിരെ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്തു വന്നു. വി.എസിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും അദ്ദേഹം മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് സജീവമായിരുന്ന ഒരാള്‍ നിര്‍ജ്ജീവമായതിനെ കുറിച്ചാണ് വി.എസ് പറഞ്ഞത്. സിന്ധുവിനെ കറിവേപ്പില പോലെ കോണ്‍ഗ്രസ് വലിച്ചെറിഞ്ഞുവെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാല്‍ വി.എസിന്റെ പ്രസ്താവന കോണ്‍ഗ്രസ് വളച്ചൊടിക്കുകയായിരുന്നു.
വി.എസ് താമസിക്കുന്ന ഗസ്റ്റ്ഹൗസിലേക്ക് കരിങ്കൊടി കാണിക്കാന്‍ ആളുകളെ പറഞ്ഞ് വിട്ടത് ശരിയായില്ല. ഉമ്മന്‍ചാണ്ടി തന്നെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവിടേക്ക് പറഞ്ഞു വിട്ടതെന്നും പിണറായി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: