തിരുവനന്തപുരം: ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസില്‍ ബോംബെറിഞ്ഞ കേസിന്റെ അന്വേഷണം ഇഴയുന്നു. മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് മെല്ലപ്പോക്ക് നയം. ബോംബെറിയുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്നു തന്നെ പോലീസ് പരിശോധിച്ചിരുന്നു.
സമീപത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞ സിസിടിവി ദ്യശ്യങ്ങളില്‍ വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ ബിജെപി ഓഫീസിനു സമീപം ലോ കോളേജ് ജംഗ്ഷനില്‍ സിസിടിവി ക്യാമകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജംഗ്ഷന് കേന്ദ്രീകരിച്ചുള്ള സിഗ്നല്‍ പോയിന്റുകളിലും ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇവയൊക്കെ പരിശോധിച്ച് പോലീസിന് പ്രതിയെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മ്യൂസിയം പോലീസ് പറയുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ഇതുവരെയും ലഭിച്ചിട്ടില്ല. സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങി അന്വേഷണത്തില്‍ മെല്ലെപ്പോക്ക് നയമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: