തിരുവനന്തപുരം: ഓരോ മതവുമുണ്ടാകുന്നത് ഓരോ മഹാന്റെയും അനുഭവത്തില്‍ നിന്നാണ്. ആ അനുഭവം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കികൊടുക്കാനുള്ള ശ്രമമാണ് മതമായി മാറുന്നതെന്ന് ആധ്യാത്മികാചാര്യന് ശ്രീഎം പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ മതാതീത ആത്മീയത എന്ന വിഷയത്തില്‍ പ്രസ്ക്ലബില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതാതീത ആത്മീയത എന്തെന്ന് തിരിച്ചറിയണമെങ്കില്‍ ആദ്യം മനസ്സ് ശുദ്ധമാക്കണം. മനസ്സ് ശുദ്ധമായാല്‍ ഭഗവാന്റെ ദര്‍ശനമുണ്ടാകും. ഇത് ലൊകൈക സത്യമാണ്. ഏതുരീതിയില്‍ പ്രാര്‍ത്ഥിച്ചാലും മനസ് ശുദ്ധമാണെങ്കില്‍ ശാന്തവുമായിരിക്കും. അങ്ങനെയായാല്‍ അത് ആദ്ധ്യാത്മികമാണ്. ഹിന്ദുമതത്തിന് എല്ലാ മതത്തെയും ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. മുസ്ലിമായ എനിക്ക് ഹിന്ദുസംസ്കാരത്തോട് ആഭിമുഖ്യമുണ്ട്. സത്യാനേ്വഷണം എപ്പോഴും സ്വതന്ത്രമാകണം. സ്വന്തം ആത്മീയ അനുഭവം മറ്റുള്ളവരില്‍ എത്തണം എന്നു ചിന്തിക്കുമ്പോഴാണ് മതത്തിന്റെ പ്രസക്തി. ഭരണാധികാരികളുടെ മനസു നന്നായാല്‍ അത് സമൂഹത്തിന് വലിയ മാറ്റമുണ്ടാക്കും. കൃഷിയും ധര്‍മ്മശാസ്ത്രവും ഒന്നാം ക്ലാസുമുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റ് സി. റഹീം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്, കെടിഡിസി ചെയര്മാന് എം. വിജയകുമാര്‍, പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സെക്രട്ടറി ബി.എസ്. പ്രസന്നന്, ട്രഷറര്‍ പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: