ബ്രിസ്ബേന്‍: ഓസ്ട്രേലിയ എയ്ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് രണ്ട് റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഇന്ത്യയുടെ 230നു മറുപടിയായി 228നു പുറത്തായി ഓസീസ്. രണ്ടാമിന്നിങ്സ് തുടങ്ങിയ ഇന്ത്യ, രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സില്‍. എട്ടു വിക്കറ്റ് കൈയിലിരിക്കെ 46 റണ്‍സ് ലീഡ്.
വിക്കറ്റ് നഷ്ടമില്ലാതെ 25 എന്ന നിലയില്‍ തുടങ്ങിയ ആതിഥേയരെ വരുണ്‍ ആറോണും ജയന്ത് യാദവും ചേര്‍ന്ന് പിടിച്ചുകെട്ടി. 14.3 ഓവറില്‍ 41 റണ്‍സ് വഴങ്ങി വരുണ്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍, 12 ഓവറില്‍ 44 റണ്‍സ് വിട്ടുനല്‍കി ജയന്തും മൂന്ന് ഇരകളെ കണ്ടെത്തി. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് രണ്ടും, ഷര്‍ദുല്‍ താക്കൂറിന് ഒന്നും വിക്കറ്റ്. 87 റണ്‍സെടുത്ത നായകന് പീറ്റര്‍ ഹാന്‍ഡ്സ്കോംപ് ടോപ് സ്കോറര്‍. ഓപ്പണര്‍ ജോ ബേണ്‍സ് 78 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: