മുംബൈ: വിഖ്യാത ചിത്രകാരന് അക്ബര്‍ പദംസി 1960 ല്‍ വരച്ച ‘ഗ്രീക്ക് ലാന്‍ഡ്സ്കേപ്’ എന്ന ചിത്രം 19 കോടി രൂപ ലേലത്തില്‍ നേടി, റെക്കോര്‍ഡിട്ടു. ഇവിടത്തെ സാഫ്രണ്‍ ആര്‍ട്ടാണ് ലേലം നടത്തിയത്.
പദംസിയുടെയും വി.എസ്. ഗെയ്തൊണ്ടെയുടെയും അപൂര്‍വ ചിത്രങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്. ചിത്രകാരന് തന്നെയായ കിഷന് ഖന്ന, ചിത്രങ്ങള്‍ ശേഖരിക്കുന്ന ബാല്‍ ചബ്ദയില് നിന്ന് ഒരു ഫോണ്‍ സംഭാഷണം വഴി ആയിരം രൂപയ്ക്ക് വാങ്ങിയ ചിത്രത്തിനാണ്, ഇന്നലെ 19 കോടി കിട്ടിയത്. കാണ്‍പൂരിലെ ഒരു ചിത്ര പ്രദര്‍ശനത്തിന്റെ ക്ഷണപത്രത്തില്‍ ഈ ചിത്രം കണ്ടശേഷമായിരുന്നു, ഫോണ്‍ സംഭാഷണം.
കാന്‍വാസില്‍ പ്ലാസ്റ്റിക് എമല്‍ഷന്‍ കൊണ്ടുവരച്ച ചിത്രമാണ്, ഇത്. ചാരനിറത്തിലുള്ള ഗ്രീക്ക് ചിത്ര പരമ്പരയില്‍ പെട്ടതാണ്, ഇത്.
മുന്‍പ്, ഭാരതത്തില്‍നിന്ന് ഏറ്റവും വില ലഭിച്ച ചിത്രം അമൃതാ ഷെര്‍ഗിലിന്റെ സെല്‍ഫ് പോര്‍ട്രെയ്റ്റാണ്: 18.2 കോടി രൂപ. 2015 ഒക്ടോബറില്‍ ലണ്ടനിലെ സോത്ബീസാണ് ലേലം ചെയ്തത്. 1932 ല്‍ 19-ാം വയസ്സില്‍ അമൃത വരച്ചതാണ്, ഈ ചിത്രം. സംസ്കൃത, പേര്‍ഷ്യന്‍ പണ്ഡിതന് സിക്കുകാരനായ ഉമ്രാവോ സിങ് ഷെര്‍ഗില്‍ മജീതിയയുടെയും ഹംഗറിക്കാരായ ഗായിക മേരി അന്റോയ്നെറ്റ് ഗോട്ടെസ്മാന്റെയും മകളായിരുന്നു അമൃത.
പഞ്ചാബിലെ മഹാരാജാ രഞ്ജിത് സിങ്ങിന്റെ കൊച്ചുമകള്‍ ബാംബാ സതര്‍ലന്‍ഡിന്റെ തോഴിയായിരുന്നു, മേരി. അമൃതയുടെ സഹോദരി ഇന്ദിരാ സുന്ദരത്തിന്റെ മകനാണ്, വിഖ്യാത ചിത്രകാരന് വിവാന് സുന്ദരം. ഭാരത ലോ കമ്മിഷന് ചെയര്‍മാനായിരുന്ന കല്യാണസുന്ദരമായിരുന്നു, ഇന്ദിരയുടെ ഭര്‍ത്താവ്. അമൃത കേരളത്തിലെത്തി കഥകളിയുമായി പ്രണയത്തിലായിരുന്നു. 28-ാം വയസ്സില്‍ മഹോറിലായിരുന്നു അമൃതയുടെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: