വാഷിംഗ്ടണ്‍: വഴിപോക്കന്റെ വെടിയേറ്റ് ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള യുവതിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് സംഭവം. വഴിയോരത്തെ കടയില്‍ നിന്ന് ഭക്ഷണം വാങ്ങുകയായിരുന്ന ലാകിര റെനീ ജോണ്‍സണെ (21) തൊട്ടടുത്തു നിന്ന് വയറ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. സിസിടിവിയില്‍ നിന്ന് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ അവര്‍ പ്രസവിച്ചു.
21 ആഴ്ച മാത്രമായ ഗര്‍ഭസ്ഥ ശിശുക്കള്‍ വൈകാതെ മരിച്ചു. കുഞ്ഞുങ്ങള്‍ മരിക്കും മുന്‍പ് ലാകിര അവര്‍ക്ക് പേരിട്ടു, ഹെവന്‍, നിവിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: