ഗാന്ധിനഗര്‍: ഗുജറാത്ത് ഗാന്ധിനഗറിലെ അപ്പോളോ ആശുപത്രിയില്‍ ഡങ്കിപ്പനി രോഗിയെ ഡോക്ടറും തൂപ്പുകാരനും മാനഭംഗപ്പെടുത്തി. ഡോക്ടര്‍ രമേഷ് ചൗഹാനെ (28) അറസ്റ്റു ചെയ്തു, ഇയാള്‍ പാക്കിസ്ഥാന്‍കാരനാണ്.
ശനിയാഴ്ചയാണ് 21 വയസുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകര്ച്ചപ്പനിയായതിനാല് സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമുള്ള മുറിയിലാണ് കിടത്തിയിരുന്നത്. ഞായറാഴ്ച രാത്രിയില്‍ ജോലിക്കെത്തിയ ഡോക്ടര്‍ അവശനിലയില്‍ കിടന്ന രോഗിയെ മാനഭംഗപ്പെടുത്തി.
മരുന്ന് നല്കി മയക്കിയായിരുന്നു പരാക്രമമെന്ന് പരാതിയില്‍ പറയുന്നു. ഡോക്ടര്‍ പോയതിനു പിന്നാലെ തൂപ്പുകാരനും മാനഭംഗപ്പെടുത്തി. വൈദ്യ പരിശോധനയില്‍ മാനഭംഗം നടന്നതായി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പാണ് ഡോക്ടര്‍ ജോലിക്കുള്ള അനുമതി വാങ്ങി ഭാരതത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: