ചിറ്റാരിപ്പറമ്പ്: ഗൃഹപ്രവേശനച്ചടങ്ങിനെത്തിയ വീട്ടമ്മയടക്കം മൂന്ന് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സിപിഎമ്മുകാരായ പ്രതികള്‍ക്ക് സ്റ്റേഷിനില്‍ ജാമ്യം നല്കിയ പോലീസ് നടപടി വിവാദമാകുന്നു. ചുണ്ടയിലെ വിനോദ് എന്നയാളുടെ ഗൃഹപ്രവേശനച്ചടങ്ങിനെത്തിയ ബിജെപി പ്രവര്‍ത്തകരായ അമല്‍ രാജ് (19), റിഷില്‍ (21), മാതാവ് റീന (40) എന്നിവരെ അക്രമിച്ച സിപിഎമ്മുകാരായ 7 പ്രതികളെയാണ് ഇന്നലെ കണ്ണവം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വെറും ജാമ്യത്തില്‍ വിട്ടയച്ചത്. വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ട പ്രതികളെ സ്വാമേധയാ വിട്ടയച്ച പോലീസ് നടപടിയിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. റിഷിലിനെയും അമല്‍രാജിനെയും സിപിഎം സംഘം ഇരുമ്പുപൈപ്പ്, ചട്ടുകം എന്നിവകൊണ്ട് അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ റീനയെ തീയുള്ള അടുപ്പിലേക്ക് തള്ളിയിടുകയും ചവിട്ടി പരിക്കേല്‍പ്പിക്കയും ചെയ്യുകയായിരുന്നു. അടുപ്പില്‍ വീണ റീനയുടെ സാരിയില്‍ തീപടര്‍ന്നെങ്കിലും പെട്ടെന്ന് തീയണച്ചതുകൊണ്ട് അപകടം ഒഴിവാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: