തലശ്ശേരി: സിപിഎം ശക്തികേന്ദ്രങ്ങളായ കുട്ടിമാക്കൂലിനടുത്ത് ഊരാങ്കോട് ഇന്നലെ നടന്ന ബോംബ് സ്ഫോടനത്തിന്റെയും വടക്കുമ്പാട് ഇരിട്ടിക്കടുത്ത് നടന്ന ബോംബ് സ്ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ പോലീസ് റെയ്ഡ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ചോനാടം, എരകത്ത് പീടിക എന്നിവിടങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും ആള്‍താമസമില്ലാത്ത പറമ്പുകളിലും പോലീസ് ഇന്നലെ കാലത്ത് മുതല്‍ തെരച്ചില്‍ നടത്തി. ബോംബ് സ്ക്വാഡും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.
ഊരാങ്കോട് ഉച്ചമ്പള്ളി സൂര്യനാരായണന്റെ വീടിന് മുന്നിലുള്ള റോഡിലാണ് സ്ഫോടനം നടന്നത്. വടക്കുമ്പാട് ഗുംടിക്കടുത്ത് റോഡിലുണ്ടായിരുന്ന ബോംബിന് മുകളില്‍ ഓട്ടോറിക്ഷയുടെ ടയര്‍ കയറിപ്പോഴാണ് പൊട്ടിയത്. എന്നാല്‍ അപായമൊന്നും ഉണ്ടായില്ല. യാത്രക്കാരെ ഇറക്കി ഓട്ടോ തിരിക്കുമ്പോഴാണ് റോഡരികിലെ കുറ്റിക്കാട്ടിലുള്ള ബോംബിന് മുകളില്‍ ഓട്ടോ കയറിയത്. സ്ഫോടന സ്ഥലത്തുനിന്ന് പോലീസിന് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. പ്രദേശത്ത് സിപിഎമ്മുകാര്‍ വ്യാപകമായി ബോംബ് ശേഖരണം നടത്തുന്നതിന്റെ തെളിവാണ് ഇടക്കിടെയുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: