തകഴി: ഓണാഘോഷം ലക്ഷ്യമിട്ട് തകഴി കുന്നുമ്മ വഴി മദ്യം ഒഴുകുന്നു. നടപടി എടുക്കാതെ പോലീസും എക്സൈസും. കഴിഞ്ഞ കുറേ നാളുകളായി കുന്നുമ്മയിലെ കോളനികള്‍ കേന്ദ്രീകരിച്ചാണ് വിദേശമദ്യവും വാറ്റുചാരായവും സംഭരിച്ചിരിക്കുന്നത്. തകഴിയിലെയും അമ്പലപ്പുഴയിലെയും വിദേശ മദ്യശാലയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലിറ്റര്‍ കണക്കിന് മദ്യമാണ് സംഭരിച്ചു വച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഏതാനും മാസം മുമ്പുവരെ കഞ്ചാവുവില്പന തകൃതിയായി നടന്ന പ്രദേശമാണ് കുന്നുമ്മ. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് മദ്യവില്പനലേക്ക് സംഘം തിരിഞ്ഞത്. തോട്ടപ്പള്ളി ഭാഗമായി നാലുചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും എത്തിക്കുന്ന വാറ്റു ചാരായവും ഇവിടെ എത്തിക്കുന്നതായി പറയപ്പെടുന്നു. നിരവധി തവണ എക്സൈസ് ഉദ്യോഗസ്ഥരോടും പോലീസിനോടും പരാതിപ്പെട്ടിട്ടും ഒരിക്കല്‍പോലും ഇവിടെ എത്തി അന്വേഷണം നടത്താന്‍ ഇവരാരും തയ്യാറായില്ല.
എക്സൈസിന് വിവരം നല്കിയാല്തന്നെ വില്പനക്കാര് അറിയുന്ന സ്ഥിതി യാണ് ഇവിടെയുള്ളത്. കുന്നുമ്മയില്‍ നിന്നുമാണ് അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തുകളില്‍ പോലും മദ്യമെത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: