തൊടുപുഴ: ഏഴുവയസുകാരി പെണ്‍കുട്ടിയുടെ കാതില്‍ നിന്നും ബലമായി സ്വര്‍ണ്ണകമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിച്ച സഹോദരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആലക്കോട് വെട്ടിത്തറയ്ക്കല് വിഷ്ണുവാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 10നാണ് ബസ് സ്റ്റാന്‍ഡില്‍ നാടകീയ രംഗങ്ങള്‍ നടന്നത്.
പെണ്‍കുട്ടിയുടെ അമ്മ സരള രാജാക്കാട്ടിലെ ഒരു എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ആദ്യ വിവാഹത്തിലെ മകനാണ് വിഷ്ണു. രണ്ടാം വിവാഹത്തിലുണ്ടയതാണ് ഏഴുവയസുള്ള പെണ്‍കുട്ടി. ഇടവെട്ടിയില്‍ വല്ല്യമ്മയ്ക്കും, വിഷ്ണുവിനും ഒപ്പമാണ് താമസിക്കുന്നത്.
രാജാക്കാട് താമസിക്കുന്ന അമ്മയെ കാണിക്കാമെന്ന് പറഞ്ഞാണ് സഹോദരനായ വിഷ്ണു രാവിലെ പെണ്‍കുട്ടിയുമായി ബസ് സ്റ്റാന്‍ഡിലെത്തിയത്. കാതില്കിടന്ന കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി പെണ്‍കുട്ടി ഉറക്കെക്കരഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. വിഷ്ണുവിന്റെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 12നു ഇടവെട്ടി സ്വദേശിനിയായ കുട്ടിയെ സഹോദരന് ഉപദ്രവിക്കുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ആലക്കോട് പഞ്ചായത്തിലെ ആശാവര്‍ക്കര്‍ സംഭവം ശരിയാണെന്ന് വനിതാസെല്ലില്‍ അറിയിക്കുകയും ചെയ്തു.
ഇതിനുശേഷം തൊടുപുഴ വനിതസെല്‍ വിഷയത്തിലിടപെട്ട് കുട്ടിയെ ശിശുസംരക്ഷണ സമിതിയ്ക്ക് കൈമാറി. മദ്യപിച്ചെത്തുന്ന വിഷ്ണു പെണ്‍കുട്ടിയെ ശരീരകമായി ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത് വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ശിശുസംരക്ഷണ സമിതി മദര്‍ ആന്‍ഡ് ചൈല്‍ഡിനു കൈമാറി. ഇതിനുശേഷം പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ശിശുസംരക്ഷണ സമിതിയെ സമീപിച്ചു.
ശിശുസംരക്ഷണ സമിതിയില്‍ കുട്ടിയെ താന്‍ നോക്കുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിട്ടുനല്‍കി. ഇതിനുശേഷമാണ് ഇന്നലെ സഹോദരന് തന്നെ കുട്ടിയുടെ ആഭരണം കൂട്ടുകാരുമൊത്തത്ത
് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ ശിശുസംരക്ഷണ സമിതി ചെയര്മാന് പിജി ഗോപാലകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണക്കാട് മദര്‍ ആന്‍ഡ് ചൈല്‍ഡിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: