കാഠ്മണ്ഡു: പശുവിന്റെതു പോലുള്ള കണ്പീലി, താറാവിന്റെ ശബ്ദം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥയായ പെണ്‍കുട്ടിക്ക് ദൈവമാകാന്‍ പിന്നെ അധികം സമയം വേണ്ടിവന്നില്ല. യുനികയെന്ന ഏഴു വയസുകാരി ഇന്ന് നേപ്പാളില്‍ ദൈവമാണ്. കുമാരി ദേവതയായിട്ടാണ് അവളെ എല്ലാവരും കാണുന്നത്. ആരാധിക്കുന്നത്. തല കുമ്പിടുന്നത്.
ജൂലൈയിലെ വര്ഷോത്സവത്തില് അന്നത്തെ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ അടക്കം ആയിരങ്ങളാണ് അവളെ ആരാധിക്കാന്‍ എത്തിയത്. കുഞ്ഞായിരിക്കുമ്പോഴാണ് അവളില്‍ ദൈവികാംശം ഉള്ളതായി കണ്ടെത്തിയതത്രേ. അതോടെ സിംഹാസനാരൂഡയായ
അവളെ വണങ്ങാന്‍ തിരക്കായി. മാതാപിതാക്കള്‍ ജോലി ഉപേക്ഷിച്ച് അവളുടെ സേവക്കായി സ്വയം അര്‍പ്പിച്ചു.
മകളെ കുമാരിയായി തെരഞ്ഞെടുത്തതില്‍ എനിക്ക് വലിയ സന്തോഷമാണ്- അച്ഛന് രമേഷ് ബജ്രാചാര്യ പറഞ്ഞു. പ്രത്യേക അവസരങ്ങളില്‍ ഒഴികെ അവള്‍ക്ക് വീടുവിടുക സാധ്യമല്ല. അവളെ ഒരുക്കി ദൈവമാക്കേണ്ട ജോലിയും മാതാപിതാക്കള്‍ക്കുണ്ട്. മറ്റു കുട്ടികള്‍ കളിക്കുമ്പോള്‍ അവള്‍ക്ക് അത് സാധിക്കാത്തതില്‍ എനിക്ക് വേദനയുണ്ട്- അമ്മ സബിത പറഞ്ഞു. കുട്ടികള്‍ അകത്തുവന്ന് അവളുടെ കൂടെ കളിക്കുമ്പോഴാണ് അല്‍പ്പം ആശ്വാസമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: