കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് ജയം. പരമാദ്ധ്യക്ഷന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ്.
ഭദ്രാസന സെക്രട്ടറി ഫാ. കുറിയാക്കോസ് കടുവുംഭാഗമാണ്. അല്മായ ജോയിന്റ് സെക്രട്ടറി ഷിബു പി. മാത്യു. 18 അംഗ കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.
ഒരു വിഭാഗം വൈദികര്‍ നല്കിയ പരാതിയുടെ അടിസ്ഥാന ത്തില്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായെ ചുമതലകളില്‍ നിന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ തിമോത്തിയോസ്, പാത്രിയാര്‍ക്കീസ് ബാവക്ക് പരാതി നല്കി.
തുടര്‍ന്ന് കാതോലിക്കാ ബാവയുടെ നടപടി പാത്രിയാര്‍ക്കീസ് ബാവ റദ്ദാക്കി. ഇടവകപള്ളികളില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭദ്രാസന കൗണ്‍സിലിനെ തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചു. മെത്രാപ്പോലീത്താമാരായ ഏബ്രഹാം മാര്‍ സേവേ റിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്കോറസ്, ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: