കുമളി: തെരഞ്ഞെടുക്കപ്പെട്ട കോളജ് യൂണിയന് ചെയര്‍പേഴ്സണെ എസ്എഫ്ഐയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നീക്കം ചെയ്ത മാനേജ്മന്റ് നടപടി ചട്ട വിരുദ്ധം. കുമളി സഹ്യജ്യോതി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് വ്യാഴാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത ബുള്‍ബുള്‍ റോയ് എന്ന വിദ്യാര്‍ത്ഥിനിയെയാണ് എസ്എഫ്ഐ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നീക്കിയത്. ബുള്‍ബുളിന്റെ അച്ഛനെ എസ്എഫ്ഐക്കാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
എസ്എഫ്ഐയുടെ ജിതിന് നല്കിയ പത്രിക തള്ളി. മുന്‍പ് അച്ചടക്ക നടപടിക്കു വിധേയനായ വിദ്യാര്‍ത്ഥിയായിരുന്നു. ഫീസ് കുടിശിക മൂലമാണ് ജിതിനെ ഒഴിവാക്കിയത്. വ്യാഴാഴ്ച ഉച്ചയോടെ വിജയിച്ച വിദ്യാര്‍ത്ഥിനി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വൈകുന്നേരത്തോടെ പ്രിന്‍സിപ്പല്‍ നിര്‍ബന്ധപൂര്‍വം രാജി എഴുതി വാങ്ങി, മത്സര രംഗത്ത് ഇല്ലാതിരുന്ന വിഷ്ണുവിനെ ചെയര്‍മാനായി അവരോധിച്ചു.
പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മീഷനും അറിയിച്ചു. അതേസമയം തനിക്ക് ഇനി കോളേജില്‍ സമാധാനമായി വിദ്യാഭ്യാസം നടത്താനാകില്ല എന്ന ഭയത്തിലാണ് ബുള്‍ബുള്‍. അതിനുള്ള അവസരം തരണമെന്നും ഇവരഭ്യര്ത്ഥിക്കുന്നു.
ഏകാധിപത്യ പ്രവണത അവസാനിപ്പിക്കണം: എബിവിപി
തൊടുപുഴ: വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എസ്എഫ്ഐ തുടരുന്ന ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ഗണേഷ് ശങ്കര്‍ ആവശ്യപ്പെട്ടു.
നിയമപരമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയത് നീതി നിഷേധമാണ്. ജനാധിപത്യ സംവിധാനത്തെ മാനിക്കാതെ തീവ്ര ഇടതുപക്ഷ ആശയം നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: