കായംകുളം: പോലീസ് സ്റ്റേഷനില്‍ കയറി എസ്ഐയെ അസഭ്യം പറഞ്ഞയാളെ സിപിഎം നേതാക്കളെത്തി മോചിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് കായംകുളം പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
ദേശീയപാതയില്‍ ഒഎന്‍കെ ജംക്ഷനില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിച്ചതിനെ തുടര്‍ന്ന് കാര്‍ ഓടിച്ച കായംകുളം കോട്ടക്കുഴിയില്‍ സുബിന്‍ഷാ (21) പിക്കപ്പ് വാന്‍ ഡ്രൈവറെ മര്‍ദ്ദിച്ചു. സുബിന്ഷായെ കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ് അച്ഛന് സുബേര്‍ സ്റ്റേഷനിലെത്തി എസ്ഐയെ അസഭ്യം പറഞ്ഞു. കഴിഞ്ഞ ദിവസം സസ്യമാര്‍ക്കറ്റില്‍ പോലീസുകാരുമായി സുബേര്‍ വാക്കേറ്റമുണ്ടാക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് പോലീസുകാര്‍ വീഡിയോയില്‍ പകര്‍ത്തി ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ഇതറിയാതെ സ്റ്റേഷനിലെത്തിയ സുബേറിനെ മര്‍ദ്ദനമേറ്റ പോലീസുകാരന് തിരിച്ചറിഞ്ഞ് എസ്ഐയെ ധരിപ്പിച്ചു. തുടര്‍ന്ന് സുബേറിനെ കസ്റ്റഡിയിലെടുത്തു. കോടതിയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ എടുക്കുന്നതറിഞ്ഞ് സിപിഎം പ്രവര്‍ത്തകരും നേതാക്കളും എത്തി പോലീസ്ജീപ്പ് തടഞ്ഞ് മോചിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: