കൊല്ലം: ഓണക്കാലത്തെ തിരക്ക് മുതലെടുത്ത് സ്ത്രീകളുടെ ആഭരണങ്ങളും പണവും കവരുന്ന സംഘത്തിലെ രണ്ട് തമിഴ്സ്ത്രീകള്‍ പോലീസ് പിടിയിലായി. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയായ ദേവി(36), സേലം സ്വദേശിനി മീനാക്ഷി (24) എന്നിവരാണ് അറസ്റ്റിലായത്. പനയം ചാറുകാട് സ്വദേശിനിയായ സജിത ബാങ്കില്‍ അടക്കുന്നതിന് കൊണ്ടുപോകുകയായിരു 60,000 രൂപ ബാഗില്‍ നിന്നും മോഷ്ടിക്കുന്നതിന് ശ്രമിച്ചപ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈസ്റ്റ് സിഐ: എസ്.മഞ്ചുലാല്‍, എസ്ഐ: എസ്.ജയകൃഷ്ണന്, വനിതാ സിപിഒ ഗായത്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഓണക്കാലത്തെ തിരക്ക് മുതലെടുത്ത് നഗരത്തിലും പരിസരപ്രദേശങ്ങള തമിഴ്നാട്ടില്‍ നിന്നും സ്ത്രീകള്‍ അടങ്ങിയ സംഘങ്ങള്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് എത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരമ്പരാഗത കേരള ശൈലിയില്‍ വസ്ത്രധാരണം നടത്തിയിട്ടുള്ള ഇവരെ തിരിച്ചറിയുക പ്രയാസമാണ്. ബസ്സുകളിലും മറ്റു സ്ഥലങ്ങളിലും കൃത്രിമതിരക്ക് സൃഷ്ടിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: