കൊല്ലം: അന്യായമായ സ്ഥലംമാറ്റവും പീഡനവും സഹിക്കാനാവാതെ വില്ലേജ് ഓഫീസര്‍ പോള്‍തോമസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന പോള്‍ തോമസിനെ കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോഡ് കടമ്പാല്‍ വില്ലേജ് ഓഫീസറായി സ്ഥലം മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പോള്‍ തോമസ് ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്. ജൂനിയറായിട്ടുള്ള ജീവനക്കാര്‍ക്ക് സൗകര്യമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം നല്കിയപ്പോള് കര്‍ണാടക അതിര്‍ത്തിയിലേക്ക് മാറ്റിയത് മുതല്‍ പോള്‍ തോമസ് ദു:ഖിതനായിരുന്നുവെന്ന് ‘ാര്യ ജസി പറഞ്ഞു. എന്‍ജിഒ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പോള്‍ തോമസ്. സര്‍വീസ് സംഘടന പ്രവര്‍ത്തനങ്ങളുടെ കുടിപ്പകയാണ് ട്രാന്‍സഫറിന് പിന്നിലെന്ന് യൂണിയന് നേതാക്കള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: