മാവേലിക്കര/ ചേര്‍ത്തല : ചെട്ടികുളങ്ങരയിലും ചേര്‍ത്തലയിലും തെരുവുനായകളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ക്ക് കടിയേറ്റു. ചെട്ടികുളങ്ങരയില്‍ മൂന്നു പേര്‍ക്കും, ചേര്‍ത്തലയില്‍ കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. ചെട്ടികുളങ്ങര ഈരേഴ തെക്ക് റെനി വില്ലയില്‍ വൈഗ (ഏഴ്), മുണ്ടോലില്‍ കമലമ്മ (70), ബംഗാള്‍ സ്വദേശി അപ്പു (21) എന്നിവര്‍ക്കാണ് കടിയേറ്റത്.
വീ്ട്ടുമുറ്റത്തു കളിക്കുന്നതിനിടയില്‍ വൈഗയെ നായ ആക്രമിക്കുകയായിരുന്നു. വൈഗയെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റു രണ്ടുപേരേയും മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചേര്‍ത്തലയില്‍ വീട്ടുമുറ്റത്ത് നിന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് തെരുവു നായ കടിച്ചു. വേളോര്‍വട്ടം ഗൗരി ശങ്കരത്തില്‍ എസ്.അജിത്-ജിജി റാണി ദമ്പതികളുടെ മകള്‍ ഐശ്വര്യ റാണി (7)ക്കാണ് കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ആദി സൂര്യന് നായ്ക്കുട്ടത്തെ കണ്ട് ഓടിയപ്പോള്‍ വീണ് പരിക്കേറ്റു.
ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. നഗരത്തില്‍ പോയി മടങ്ങി വന്ന കുടുംബം വീട്ടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതേ സമയം എത്തിയ നായ്ക്കുട്ടമാണ് ഐശ്വര്യയെ കടിക്കുകയും ആദി സൂര്യനെ ഓടിക്കുകയും ചെയ്തത്. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വേളോര്‍വട്ടം ജംങ്ഷന് സമീപത്തെ മൈതാനത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കായംകുളത്ത് കഴിഞ്ഞ ഒരാഴ്ചയുക്കുള്ളില് ഇരുപത്തിയഞ്ച് പേര്‍ക്കാണ് പട്ടികടിയേറ്റത്.
എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ പോലും നിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം കായംകുളത്ത് നിന്ന് പട്ടികടിയേറ്റ് ഇവിടെയെത്തിച്ച കുട്ടിക്ക് കുത്തിവെയെ്പെടുക്കാന് ഏഴായിരം രൂപ പോലീസുകാരും വ്യാപാരികളും ചേര്‍ന്ന് പിരിവെടുത്താണ് നല്‍കിയത്. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: